Sunday, July 5, 2009

കാമുകന്‍ എഴുതിയ കത്ത്...

പ്രിയപ്പെട്ടവളേ,
മഞ്ഞുപെയ്യുന്ന ഡിസംബര്‍ മാസത്തില്‍ ഉള്ളുരുകി എനിക്ക് എഴുതേണ്ടി വരുന്നു...
പ്രണയിച്ചവനെ തനിച്ചാക്കി ഒരു ദിവസം പോകരുത്.
പിരിഞ്ഞു പോണം എന്നു തോന്നിയാല്‍ അവനെ കൊന്നു കളഞ്ഞേക്കുക.
അല്ലാതെ ആശംസാ വചനങ്ങള്‍,
'മറ്റൊരാളെ എനിക്ക് പകരമായ് സ്വീകരിച്ച് സുഖമായി ജീവിക്കണം'
എന്നൊന്നും അവനോട് പറയരുത്.
അത്രയെങ്കിലും ദയ അവനോടു കാണിക്കുക.
ഒരു പുരുഷന്റെ സ്നേഹം അതി തീവ്രമാണു.

അതറിഞ്ഞ ഒരു സ്ത്രീ ഒരിക്കലും അവനെ വെറുതെ വിടില്ല.
ഒന്നെങ്കില്‍ അഗാധമായൊരു കൊക്കയിലേക്ക് ,
ചത്തോളൂ എന്നു പറയാനുള്ള ആര്‍ജ്ജവം അവള്‍ കാണിക്കണം.
അല്ലെങ്കില്‍ അവന്റെ ജീവിതം പരിഹാസ്യവും ദുരന്തപൂര്‍ണ്ണവുമായിരിക്കും.
അവളില്ലാത്തൊരു പ്രഭാതത്തിലേക്ക് കണ്ണു തുറക്കേണ്ടി വരിക.

അവനൊരു ഭ്രാന്തനാകും.
ആ ഭ്രാന്തിന്റെ തീച്ചൂളയില്‍ അവനെന്തൊക്കെ ചെയ്യും എന്ന് പ്രവചിക്കാനാവില്ല.
പ്രണയം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക..

അത് തിരിച്ചെടുക്കാനെങ്കില്‍...
അവന്റെ ജീവനെടുക്കുക..!
സ്വസ്തമായി നീ ഉറങ്ങൂ..

Saturday, July 4, 2009

എന്റെ പ്രണയത്തിന്റെ തിരുശേഷിപ്പ്

ജോലിസ്ഥലതെക്കുള്ള യാത്രകളില്‍
ഞാന്‍ കാണാന്‍ കൊതിച്ചിരുന്ന ഒരു കാഴ്ച
ആ വാകയായിരുന്നു.
വര്‍ഷങ്ങളുടെ പഴക്കം തോന്നിക്കുന്ന ആ വാക.
വളരെ ഉയരത്തില്‍ തലയുയര്‍ത്തി
തന്നെയര്‍ക്കും തൊടാനവില്ലെന്ന തോന്നിപ്പിക്കുന്നതരതിലയിരുന്നു
അതിന്റെ നില്‍പ്പ് .......
എന്നെ ഒരുപക്ഷെ ആകര്‍ഷിച്ചിരുന്നത് അതായിരിക്കില്ല .......
അതിലെ പൂക്കള്‍ തന്നെയാവും തീര്‍ച്ച...
കാരണം വാകപ്പൂക്കള്‍ എന്നും എന്നെ അത്രയേറെ ആകര്‍ഷിച്ചിരുന്നു.
അതിന്റെ കടും ചുവപ്പ് നിറം
എന്നില്‍ ഒരുതരം ഭ്രാന്തമായ ഉന്മാദം നിറച്ചിരുന്നു എന്ന് പറയാം.
അതുകൊണ്ടാവാം ഏതിനോടും എനിക്ക് അസൂയ കലര്‍ന്ന
ആരാധനയും പ്രണയവുമൊക്കെ തോന്നിയതും .
ചുറ്റുമുള്ള വീടുകള്‍ക്ക് മേല്ക്കൂരയില്ലെന്നു തോന്നും പോലെ,
വാകയുടെ ചുവട്ടിലൂടൊരു വഴിയില്ലെന്ന് തോന്നിപ്പിക്കും പോലെ
ആരോ മുരുക്കിതുപ്പിയ പോലെ
ചുവന്നപുക്കളാല്‍ തീര്‍ത്ത പുകാലം മാത്രമായിരുന്നു അതിന്റെ ചുറ്റും.
പക്ഷെ ഞാന്‍ ആ വാകയെ ഒരുപാട്‌ സ്നേഹിച്ചിരുന്നു.
ഒരുപക്ഷെ അതിനെ എന്നും കാണാന്‍ വേണ്ടി മാത്രം ഞാന്‍
ആ വഴിയുള്ള യാത്ര മനപൂര്‍വ്വം തെരഞ്ഞെടുത്തതായിരുന്നെന്നു പറയാം.
അത്രയേറെ ഞാനതിനെ പ്രണയിച്ചിരുന്നു.
ഒരിക്കല്‍ അതിന്റെ ചുവട്ടില്‍ ബസിറങ്ങി .......
കാറ്റില്‍ പൊഴിയുന്ന പുക്കാള്‍ വരിയെടുക്കനമെന്നു ഞാന്‍ ആശിച്ചിരുന്നു ...
പക്ഷെ ഇന്നലെ അതെന്നെ കരയിച്ചു.
നിര്‍ത്താതെ പെയ്ത മഴയില്‍,
നാടിനെ വിറപ്പിച്ച കാറ്റില്‍
അത് നിലം പൊത്തി.
എനിക്ക് വേണ്ടി ഒരു പൂവ് പോലും ശേഷിപ്പിക്കാതെ
എന്റെ ആഗ്രഹങ്ങള്‍ മുഴുവന്‍ ബാക്കിയാക്കി ഇന്നലെ
അതിന്റെ ശേഷിക്കുന്ന ഭാഗവും വെട്ടിമാറ്റിയിരുന്നു.